Read 1st part if you missed >> READ NOW

യുവരാജിനെ കുറ്റവിമുക്തനാക്കി മണിച്ചിത്രത്താഴിന്റെ തിരക്കഥയില്‍ ഒരുക്കിയ ഒരു തമാശക്കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഇവിടെ യുവരാജല്ല തോല്‍വിയുടെ യഥാര്‍ത്ഥ ഉത്തരവാദിയെന്ന് വിരാട് കോഹ്ലി തിരിച്ചറിയുകയാണ്. അത് അശ്വിനോട് പറയുന്നതാണ് രംഗം. തുടര്‍ന്ന് വായിക്കുക
സീന്‍ 3
കോഹ്ലി അശ്വിനോട്: 'ഞാന്‍ കരുതിയിരുന്നതിലും വളരെ മുന്‍പുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങള്‍ നിങ്ങളിപ്പൊ അറിയാന്‍ പോവുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേള്‍ക്കണം. ഇന്‍ഡ്യക്ക് വേള്‍ഡ് കപ്പ് നഷ്ടപ്പെടാന്‍ കാരണമായ, ഓവര്‍സീസ് പര്യടനങ്ങളില്‍ നാണം കെടുത്തിയ ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍... അത് നീ കരുതുന്നതുപോലെ യുവരാജല്ല..അത് ധോണിയാണ്.
ഞാന്‍ ടീമില്‍ വന്ന അന്നുതന്നെ എനിക്ക് മനസിലായി, ഫോം ഔട്ടാണെന്നതൊഴിച്ചാല്‍ യുവരാജിന് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. യുവരാജില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ യഥാര്‍ഥ പ്രതി അടങ്ങിയിരിക്കുകയാണ്. ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നു മാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരു ദിവസം ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. അവിടെവച്ച് ധോണിയില്‍ നിന്ന് ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്റെ അനുഭവം എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാന്‍ മനസിലാക്കി, ഞാന്‍ അന്വേഷിച്ചുനടക്കുന്ന ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍ എന്റെ അടുത്തുനില്‍ക്കുന്ന ധോണിയാണെന്ന്.
ധോണിയില്‍ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കല്‍ ഐ.പി.എല്‍. ഫൈനലില്‍ തോല്പിച്ച മുംബൈയുടെ രോഹിതിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് രോഹിതിനെ ഓപ്പണര്‍ ആക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ധോണിക്ക് അതൊരു പ്രശ്‌നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. ഒരിക്കല്‍ ഏതോ ടോസിന്റെ കാര്യം പറഞ്ഞ് ഞാന്‍ ധോണിയെ പ്രകോപിപ്പിച്ചു. ധോണി പ്രതികരിച്ചു... അതിരൂക്ഷമായി. അസാധാരണമായി. അത്യപൂര്‍വമായ ഒരു ക്യാപ്റ്റന്‍സിയുടെ അഗ്‌നികുണ്ഡങ്ങള്‍ ആ കണ്ണുകളില്‍ പുകയുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളില്‍ ഒന്നില്‍ ധോണി അസറുദ്ദീന്‍ ആയി മാറുകയായിരുന്നു.
ധോണിയുടെ പ്രശ്‌നവും അതാണ്, ചില നിമിഷങ്ങളില്‍ ധോണി ബെറ്റിംഗ് ആരോപിക്കപ്പെട്ട ക്യാപ്റ്റനായ അസറുദ്ദീന്‍ ആയി മാറുന്നു. സൈക്യാട്രിയില്‍ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നു വിളിക്കും. ഈ രോഗബാധ ഉണ്ടാകുമ്പോള്‍ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്. കളിക്കിടയില്‍ അസര്‍ ആയി മാറുന്ന ധോണിക്ക് ടോസ് ആര്‍ക്ക് കിട്ടുമെന്നറിയാം. ഓപ്പണേഴ്‌സ് എപ്പൊ ഔട്ട് ആകും? എത്ര ബോള്‍ ഫേസ് ചെയ്യും. ഇതൊക്കെയറിയാം. പാര്‍ട്ണര്‍ഷിപ്പില്‍ നോണ്‍ സ്‌ട്രൈക്കര്‍ പോലും അറിയാതെ അയാളുടെ വിക്കറ്റ് കളയുന്നു. മര്യാദയ്ക്ക് ഒരു ബോള്‍ പോലും ഫേസ് ചെയ്യാന്‍ അറിയാത്ത ധോണി ക്ലാസിക് കവര്‍ ഡ്രൈവ് കളിക്കുന്നു. സിക്‌സ് അടിക്കുന്നു. പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.
എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കില്‍ ധോണിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാന്‍ മിശ്രയെയും കൊണ്ട് പുറപ്പെട്ടു ,റാഞ്ചിയിലേക്ക്. അവിടെ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്ന, ജഡേജയെ ആരാധിച്ച ആ പഴയ ധോണിയെ ഞാന്‍ കണ്ടു. കോഴക്കേസ് പുറത്തുവന്ന ദിവസം ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രം വലിച്ചുകീറിയെറിഞ്ഞ ധോണിയെ ആ പത്രക്കാരന്‍ ഇന്നും ഓര്‍ക്കുന്നു. അതായിരുന്നു ആദ്യ സൈക്കിക് ഡിസോര്‍ഡര്‍. പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു. എന്നാലും ആ രോഗ സാധ്യത, പോസിബിലിറ്റി ഓഫ് അനദര്‍ സൈക്കിക് ഡീസോര്‍ഡര്‍ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ശ്രീനിമാമയുമായുള്ള കൂടിക്കാഴ്ച.
ധോണി വന്നു, ചെന്നെയിലേക്ക്. പക്ഷേ ഇവിടെ അയാളെ എതിരേറ്റത് കോഴക്കാരുടെ ഒരു കൂട്ടമായിരുന്നു. കോഴ വാങ്ങിയ അസറിനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താന്‍ അതുപോലെയാണ് എന്നൊരു തോന്നല്‍... ധോണിയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉണര്‍ന്നെണീക്കുകയായിരുന്നു.

ഇപ്പോള്‍ നമ്മള്‍ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാള്‍ കൂടിയുണ്ട്. യുവരാജ് സിങ്ങ്. ഒരിക്കല്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ക്യാപ്റ്റന്‍ പുറത്തെത്തുമെന്ന അവസ്ഥയില്‍ എനിക്ക് യുവിയെ പുറത്താക്കേണ്ടി വന്നു. നിനക്കുവേണ്ടി, ടീമിന്റെ ധൈര്യത്തിനുവേണ്ടി ഒരായിരം വര്‍ഷം വേണേലും ഔട്ട് ഓഫ് ഫോമായിക്കൊള്ളാമെന്ന് അവന്‍ വാക്കു തന്നിരുന്നു.
കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ ധോണിയിലെ ക്യാപ്റ്റന്‍ അവനെ പൂര്‍ണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ... ചികില്‍സിക്കണം. (രവീന്ദ്ര ജഡേജയോട്) നിങ്ങള്‍ ഇപ്പോള്‍ ടൂര്‍ പോയ സൗത്ത് ആഫ്രിക്ക കോഴക്കഥയിലെ നായകന്‍ ഹാന്‍സി ക്രോണിയയുടെ നാടാണ്. ധോണിയിലെ ക്യാപ്റ്റന്‍ പുറത്തുവരുന്ന അവസരങ്ങളില്‍ നിങ്ങള്‍ ഇവിടുത്തെ പഴങ്കഥയിലെ വൈസ് ക്യാപ്റ്റനായ അജയ് ജഡേജയായി മാറുന്നു. സീനിയേഴ്‌സ് ക്രൂരരായ അന്നത്തെ സെലക്ടര്‍മാരും. അതെല്ലാം അയാള്‍ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് ഇന്‍ഡ്യന്‍ ടീമില്‍ ഇപ്പോള്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങള്‍ക്കും അര്‍ഥങ്ങളുണ്ട്. ആ കഥയില്‍ ഇനി പുറത്തുവരാന്‍ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. ധോണിയെ പൊലീസ് അറസ്റ്റ് ചെയ്യും. ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കും...
ധോണി ഇപ്പോള്‍ ലാസ്റ്റ് ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇവിടെ വരും. നീ ധോണിയോട് കളിക്കാന്‍ പോകണ്ട എന്ന് പറയണം
ജഡേജ : ഞാന്‍ ഇന്നുവരെ അരുത് എന്ന് പറഞ്ഞിട്ടില്ലെടാ..
കോഹ്ലി : ഇപ്പൊ പറയണം. ധോണിയില്‍ അസാധാരണമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാല്‍ നീ പതറരുത്. സകല സ്‌നേഹവും എടുത്ത് അവനെ നീ തിരിച്ചുവിളിക്കണം.

സീന്‍ 4
ജഡേജ : ധോണി എവിടെപ്പോകുന്നു
ധോണി : ബാറ്റ് ചെയ്യാന്‍.
ജഡേജ : ധോണി ഇപ്പൊ പോകണ്ട.
ധോണി: അതെന്താ ഞാന്‍ പോയാല്‍?
ജഡേജ: ഇപ്പൊ പോകണ്ട
ധോണി: ഞാന്‍ പറഞ്ഞതാണല്ലോ ഇന്നിങ്ങ്‌സ് ഫിനിഷ് ചെയ്യാന്‍ ഞാനും പോകൂന്ന്..
ജഡേജ: പോകണ്ടാന്നല്ലേ പറഞ്ഞത്?
ധോണി: വിടമാട്ടേന്‍? നീ എന്നെ ഫിനിഷ് പണ്ണ വിടമാട്ടേന്‍? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏന്‍ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാള്‍ ഐ.പി.എല്‍ ഫൈനല്‍. ഉന്നെ കൊന്ന് ഓന്‍ വിക്കറ്റെ തെറിപ്പിച്ച് ഓങ്കാരനടനമിടുവേന്‍
ജഡേജ: ധോണീീീീ...

------------------------------------------------- THE END-------------------------------
story by - RAHUL VAIDYAN

0 comments Blogger 0 Facebook

Post a Comment

 
Movie Gallery © 2016. All Rights Reserved. Powered by Blogger
Top